Thursday 24 July 2014

മേലേരിക്കാവ്

മേലേരിക്കാവ് ചെമ്പകമേലേരി്കകനലിടും കാവിലെചെമ്പട്ടണിഞ്ഞു വിറങ്ങലിന് മേളവും --മഞ്ഞുമഴചാറി മുങ്ങിക്കുളിച്ചിട്ടുആര്ത്തുകിടുക്കി അരമുണ്ടുകൂട്ടമായ്---ആളിപ്പടര്ന്നു ആരയിലെ പന്തങ്ങള്ആല്മരച്ചോട്ടിലെ ആര്പ്പുവിളിയുമായ്---- ഓടിപ്പടര്ത്തി കനല്വാകപ്പൂക്കളായ്കൂടെക്കിലുങ്ങി ചിലമ്പിട്ട കാലുകള് --- വിര്യംതൊടുത്തു വികാരങ്ങള് വീര്പ്പിച്ചുമോഡികൂട്ടും ഉളി-പ്പല്ലിന് തിളങ്ങലു•----- താളമേല്ക്കും ചെറുതോറ്റവരികള്ക്ക്താളമേകും തയമ്പേറ്റയാ ബീക്കവും ------ നൊസ്റ്റാള്ജി.ബ്ളാത്തൂര്.കോം

Tuesday 8 July 2014

കൂട്ടുകാരിക്കായ്

ഇടലച്ചപ്പില്‍ ഞാന്‍ വാങ്ങിയ ചിരട്ടപാത്രത്തില്‍ പകുതിപൊട്ടിയ ബ്ളെയ്ഡുകൊണ്ട് നീ മുറിച്ചിട്ട ചെമ്പരത്തിപ്പൂവും കാട്ടിലകളും കൂട്ടി വേനല്‍ചൂടില്‍ വേവിച്ചെടുക്കുമ്പോള്‍ ഉപ്പിലച്ചപ്പില്‍ വിളമ്പിയ വഴിവക്കിലെ ചിരലില്‍ കണ്ണോടിച്ചിരിക്കുമ്പോള്‍ കുപ്പിയില്‍ നിറച്ച ചെളിവെള്ളത്തിനും പൊട്ടാത്തിചിരട്ടയിലുണ്ടാക്കിയ മണലപ്പത്തിനുമുണ്ടാകും സ്വാദ് ബ്ളാത്തൂര്‍.നൊസ്റ്റാള്‍ജി.കോം

കൊച്ചുയാത്ര

ഇടതൂര്‍ന്നു വളര്‍ന്ന വേപ്പിന്‍ കാട്ടുകല്‍ക്കിടയിലൂടുള്ള ഇടുങ്ങി ഞെരുങ്ങിയറോഡില്‍ ഇടയ്കിടെ വന്യമായി വളര്‍ന്ന അല്‍മരങ്ങളും വഴികളെചുവപ്പണിയിച്ച വാകപ്പുക്കളും ഫോറസ്റ്റ് മതിലുമുകളില്‍ നിരനിരയായി വട്ടമിട്ടുപറക്കുന്ന മയില്‍ക്കൂട്ടങ്ങള്‍ വണ്ടിശബ്ദംകേട്ട് ചിന്നബിന്നമായി പറന്നകലുകയാണ് ഉള്‍റോഡില്‍ വിക്രതമായ് ദ്രവിച്ച ക്രസ്ത്യന്‍ പള്ളിയുടെ പൗരാണിക അവശേഷിപ്പും .

Sunday 15 June 2014

അച്ചന്‍

അച്ചന് പടിഞ്ഞാത്തെ മുറിയിലിരുട്ടില് പേറെടുത്തമ്മയ്കു- കൂട്ടായൊരച്ചന് കല്ലിട്ടുതേക്കാത്ത മണലിട്ടുറക്കാത്ത വീട്ടിന്നു കാവലാണച്ചന്‍ നേരംപുലര്ന്നപ്പോ ഉക്കത്തുസഞ്ചിയായ് ഓടിമറയുമായച്ചന്‍ വൈകിവിശന്നു വിയര്പ്പിലായൊട്ടിയ വിളറിയമുഖമയൊരച്ചന് ഓണത്തിനൊത്തിരി ഓടിപ്പിടിച്ചിട്ടു കോടിയുണ്ടാക്കുന്നൊരച്ചന് ഒത്തിരി ക്ഷിണിച്ചു വീണിരിക്കുമ്പോള് കൂടെച്ചിരിക്കുന്നൊരച്ചന്‍ മഴവന്നു പനിപിടിച്ചൊരുകോണില് വിറയുമ്പോള് അവധിയെണ്ണുന്നൊരെന്നച്ചന്‍ പലവട്ടം രാത്രിയില് പുറകിലെ മാവിന്റെ കഥകേട്ടുകരയുന്നൊരച്ചന്‍ ര കെ കെ

Tuesday 10 June 2014

ഗൗളി

മരുഭൂമിയിലെ കരിഞ്ഞമണല്ക്കൂനകളില് മഴയുടെ സ്വപ്നങ്ങള്ക്ക് പല്ലിവാല് ചിറകുവളര്ത്തവേ നാട്ടിലെ പേമരിഭയന്നൊളിപ്പിച്ച ഓര്മകള് അയവിറച്ച്ഭൂതകാലത്തിന്റെഭൂതവേഗത്തിന്നു പ്രായം വിളര്ത്തിവിയര്പ്പില് കര്മക്രീടങ്ങള്ക്കു ശാപംമണപ്പിച്ചു ശന്തനാണിന്നെന്റെ ജന്മം ശേഷവും ശിഷ്ടം ശരിക്കു ഞാന് നില്ക്കാതെ ശോകമൂഖംതീര്ത്തു ഇന്നും